Monday 23 March, 2009

തരൂരിന്റെ ലീലാവിലാസങ്ങള്‍

നിങ്ങള്‍ എത്ര പേര്‍ ഈ വര്‍ത്ത വായിച്ചു എന്നറിയില്ല വായിക്കാത്തവര്‍ക്കായി വാര്‍ത്തയുടെ ചുരുക്കം ഇവിടെ നല്‍കുന്നു

"തരൂര്‍ കോടതിയില്‍ ഹാജരാകണമെന്ന്‌ എറണാകുളം ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട്‌ കോടതി ഉത്തരവിട്ടു. ദേശീയഗാനത്തോട്‌ അനാദരവ്‌ കാണിച്ചുവെന്ന കേസിലാണ്‌ തരൂരിന്‌ കോടതി നോട്ടീസ്‌ അയച്ചിരിക്കുന്നത്‌. കൊച്ചിയില്‍ നടന്ന ഒരു ചടങ്ങില്‍ ദേശീയ ഗാനം പാടുമ്പോള്‍ അമേരിക്കയില്‍ ദേശീയ ഗാനം പാടുമ്പോള്‍ ചെയ്യുന്നതുപോലെ വലതുകൈ നെഞ്ചോട്‌ ചേര്‍ത്ത്‌ വയ്‌ക്കണമെന്ന്‌ ശശി തരൂര്‍ സദസ്യരോട്‌ പറഞ്ഞിരുന്നു. അതനുസരിച്ച്‌ പലരും അങ്ങനെ ചെയ്‌തു. ദേശീയഗാനം അലപിക്കുമ്പോള്‍ ഇന്ത്യ തുടര്‍ന്നുവന്ന അറ്റന്‍ഷന്‍ രീതിയ്‌ക്ക്‌ വിപരീതയമായി അമേരിക്കന്‍ രീതി സ്വീകരിച്ചത്‌ അനുചിതമാണെന്ന്‌ കോടതി നിരീക്ഷിച്ചു."(കടപ്പാടു: ദാറ്റ്സ് മലയാളം)

ഇനി തരൂര്‍ അമേരിക്കയില്‍ നടക്കുന്ന പലകാര്യങ്ങളും ഇന്ത്യയിലേക്കു പറിച്ചു നട്ടേക്കും

1)ദേശീയഗാനം ചൊല്ലുമ്പോള്‍ അമേരിക്കന്‍ രീതി പിന്‍തുടരുക മാത്രമല്ല അമേരിക്കന്‍ ദേശീയഗാനം തന്നെ ഇന്ത്യയുടെ ദേശീയഗാനമാക്കണം

2)ഇനി മുതല്‍ അതിഥികളെ കൈകൂപ്പി കൊണ്ട് സ്വീകരിക്കരുത് കെട്ടിപ്പിടിച്ചു കൊണ്ട് സ്വീകരിക്കണം ഉമ്മകൊടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം (ഒത്താല്‍ ഫ്രഞ്ച് തന്നെ നല്‍കണം)

3)ഇനി മുതല്‍ സ്ത്രീകള്‍ സാരി ധരിക്കരുതു പകരം അമേരിക്കയിലെ പോലെ അര്‍ദ്ധനഗ്നത പുറത്തുകാട്ടുന്ന വസ്ത്രങ്ങള്‍ മാത്രമേ ധരിക്കാവൂ പുരുഷന്‍മാര്‍ കോട്ടും സ്യൂട്ടും ധരിക്കണം

4)സ്ത്രീകളുടെ മദ്യപാനം പുകവലി എന്നിവ പ്രോത്സാഹിപ്പിക്കണം . നാടിന്റെ മുക്കിലും മൂലയിലും ഡാന്‍സ് ബാറുകളും കാസിനോകളും സ്ഥാപിക്കണം

5)മലയാളികള്‍ ദേഷ്യം നിരാശ എന്നിവ വരുമ്പോള്‍ സര്‍വ്വദേശീയമായി ഉപയോഗിക്കുന്ന "മ _ ര്" എന്നവാക്ക് മാറ്റി പകരം f_ck എന്ന വാക്ക് ഉപയോഗിക്കണം

6)പ്രായപൂര്‍ത്തിയാകുന്നതിനു മുന്പു ലൈംഗിക ബന്ധമാവാം ,ഒരാള്‍ക്ക് എത്ര ഇണയേവേണമെങ്കിലും സ്വീകരിക്കാം

7)സദ്യക്കു പകരം പിസയും ബര്‍ഗറും നല്‍കണം

8)താജ്മഹല്‍ തല്ലിപ്പൊളിച്ച് അവിടെ സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടി പണിയണം

9)മറ്റുരാജ്യങ്ങളെ എപ്പോഴും ശത്രുക്കളായികാണണം ഇടക്കിടക്കു ബെര്‍മ ബൂട്ടാന്‍ നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കെതിരെ ഉപരോധം പ്രഖ്യാപിക്കണം

10)ഹോളിവുഡ് സിനിമകളൊടൂ കടപിടിക്കാന്‍ നമുക്കു കഴിയില്ല എന്നാല്‍ കിടപ്പറരംഗങ്ങളിലെങ്കിലും ഒന്നു മത്സരിക്കാന്‍ ഷക്കീല തിരുച്ചുവരണം

Friday 20 March, 2009

എന്റെ ചിഹ്നം "ആസനം"

പ്രിയമുള്ളവരെ ബൂലോക മഠത്തിലേക്ക് നടക്കുന്ന ഇലക്ഷനില്‍ ഞാനും മത്സരിക്കുകയാണു (ഇപ്പോള്‍ നിങ്ങളുടെ മനസില്‍ തോന്നിയത് എന്താണെന്നു ഞാന്‍ പറയട്ടെ "ഇനി നിന്റെ പര കൂതറ പ്രചരണ പോസ്റ്റുകളും ഞങ്ങള്‍ സഹിക്കേണ്ടേ" ഇതല്ലെ..?) എന്റെ ചിഹ്നം "ആസനം" , ചിഹ്നം അനുവധിച്ച് കിട്ടാനുള്ള ചില സാങ്കേതിക തടസങ്ങള്‍ കാരണമാണു ഇലക്ഷനില്‍ മത്സരിക്കുന്ന വിവരം . നിങ്ങളെ അറിയിക്കാന്‍ ഇത്രയും വൈകിയത് . എന്റെ ഇലക്ഷന്‍ പ്രചരണത്തിന്റെ ഭാഗമായി ഞാന്‍ ഒരു മത്സരം സംഘടിപ്പിക്കുകായാണു , മത്സരത്തിന്റെ പ്രധാന ഉദ്ദേശം എന്റെ ചിഹ്നത്തെ കൂടുതല്‍ പരിചിതമാക്കുക എന്നതാണ്‌ . മത്സരത്തിന്റെ പേരു "ഇത് ആരുടെ ആസനം" ഇതില്‍ പങ്കെടുക്കാന്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം "സ്വന്തം ആസനത്തിന്റെ പടമെടുത്ത് അയച്ചുതരുക ,ഞാന്‍ അത് ബ്ലോഗിലിടും ,ബ്ലോഗ് വായനക്കാര്‍ അതു ആരുടെ ആസനമാണെന്നു പറയണം " സ്ഥിരമായി ബ്ലോഗ് വായിക്കുന്ന നിങ്ങളോട് ഞാന്‍ ഇത്തരം "അര്‍ത്ഥവത്തായ" "മഹത്തായ" മത്സരങ്ങളുടെ റൂള്‍സ് & റെഗുലേഷന്‍സ് പ്രത്യേകം പറഞ്ഞു തരേണ്ടതില്ലല്ലോ . പിന്നെ ഒരു കാര്യം തെരഞ്ഞെടുപ്പു ചട്ടങ്ങളുടെ ലംഘനമാകും എന്നതു കൊണ്ട് സമ്മാനങ്ങളൊന്നും നല്‍കില്ല . അപ്പൊ എല്ലാവരും പടമെടുത്ത് അയക്കാന്‍ റെഡിയായിക്കോ... വോട്ട് "ആസനം" അടയാളത്തിനു തന്നെ നല്കണം

നോട്ട് : " ഇങ്ങനെ ഒരു പരകൂതറ പോസ്റ്റ് ഇട്ടുകൊണ്ട് അഗ്രിഗേറ്ററല്‍ നിങ്ങളുടെയെല്ലാം പോസ്റ്റുകളെ ഒരടി താഴോട്ടു തള്ളിയതിനു എന്നോടു ക്ഷമിക്കുക "

Thursday 19 March, 2009

"പൊന്നാനി" ..സഖാവിന്റെ ആത്മഗതം

പൊട്ടലിനും ചീറ്റലിനും ഒടുക്കം പൊന്നാനി പ്രശ്നം
പരിഹരിച്ചു(?) കഴിഞ്ഞപ്പോള്‍ ഒരു പ്രമുഖ
സഖാവിന്റെ ആത്മഗതം
" ഈ പൊന്നാനി കാരണം ഒന്നിനും ഒരു സമയം
കിട്ടിയിരുന്നില്ല എതിര്‍ പാര്‍ട്ടികള്‍ക്കെതിരെ ഒന്നു
പ്രസംഗിക്കാന്‍ പോലും ....... വിചാരിച്ച പോലെ
ഒരു മുസ്ലീമിനെ തന്നെ പൊന്നാനിയിലെ
സ്ഥാനാര്‍ത്ഥിയാക്കി . ഇനി നാളെമുതല്‍ ബിജെപി യുടേയും
മുസ്ലീം ലീഗിന്റെയും വര്‍ഗീയ ചിന്താഗതികള്‍ക്കെതിരെ
പ്രസംഗിക്കണം പ്രതികരിക്കണം അതു വഴി നാലു വോട്ടും പിടിക്കണം "

Sunday 15 March, 2009

"പൊതു" പോയ സ്വതന്ത്രന്‍ അസൈന്‍ മൂന്നത്താണിയുടെ കവിത

രാവിലെ വീടിന്റെ മുറ്റത്തതാ കലീല്‌
ചെറിയ അലിക്കുട്ടീന്റെ കുറ്റി
കുറ്റിപ്പുറത്തു വെച്ചു തെറിപ്പിച്ച കലീല്‌
"എന്താ കലീലേ രാവിലത്തന്നെ..? "
"മൂന്നത്താണി സാറെ
പിണങ്ങാറായിയും സദനിയും
ഒന്നിച്ചിരുന്ന് പൊന്നാനിയിലെ
പൊതുസ്വതന്ത്രനെ തീരുമാനിച്ചു
അതുതാങ്കളാണ്‌ താങ്കളാണു
താങ്കളാണു സാറേ"
സന്തോഷം കൊണ്ടു ഞാന്‍
"ന്റെ പടച്ചോനേ"ന്ന് വിളിച്ചുപോയി
കലീലെന്നോടു കണ്ണുരുട്ടിക്കൊണ്ട്
പറഞ്ഞു "ഇനി നിങ്ങള്‍ സഖാവാണു
ഇനിയിങ്ങനെ പരസ്യമായി ദൈവത്തെ
വിളിച്ചേക്കരുത് വിളിക്കാന്‍ തോന്നുമ്പോള്‍
ആരും കേള്‍ക്കാത്തരീതിയില്‍ വിളിക്കേണം"
കേട്ടപാതി കേള്‍ക്കാത്തപാതി
ഞാന്‍ പ്രഖ്യാപിച്ചു ഞാനാണ്
പൊതുസ്വതന്ത്രന്‍
അതും പോരാഞ്ഞു പൊന്നാനിയിലെ
മതിലായ മതിലിലെല്ലാം
"പൊതു സ്വതന്ത്രന്‍ മൂന്നത്താണിയെ
വിജയിപ്പിക്കുകയെന്നെഴുതിവെച്ചു"

അതിനിടക്കു വെളിവില്ലാത്തവനൊരു
വെളിപാടുണ്ടായി വെളിപാടില്‍
പലരും വിരണ്ടു ,എന്റെ പൊതുസ്വതന്ത്രത്വം
കയ്യാലപ്പുറത്തായി

വെളിവില്ലാത്തവന്റെ വെളിപാടുകേട്ട്
പിണങ്ങാറായിയെന്നെ ചതിച്ചു
കൂടെ സദനിയും ചതിച്ചു
കലീലിന്റെ അഡ്രസുമില്ല

എന്തായാലും നാണം കെട്ടു
ഇനി പിന്‍മാറില്ലെന്നുറപ്പിച്ച്
വളാഞ്ചേരി ടൌണിലേക്കിറങ്ങിയ
എന്നെകണ്ട എന്റെ കോളെജിലെ
കുട്ടികള്‍ കൂകിവിളിച്ചുകോണ്ട് പറഞ്ഞു
നോക്കടാ പൊന്നാനിയിലെ
പൊതു പോയ സ്വതന്ത്രന്‍
നമ്മടെ പ്രിന്‍സിപ്പാളുസാറേ

കൂട്ടരേ അരെങ്കിലും പറയുന്നതും കേട്ട്
മുന്നിലെന്താ പിന്നിലെന്താ എന്നു നോക്കാതെ
ഇറങ്ങിപ്പുറപ്പെടാന്‍ തൊന്നുമ്പോള്‍
ഓര്‍ക്കുക നിങ്ങളീ അത്താണി പോയ
മൂന്നത്താണിയെ

(കൈവിട്ടിട്ടില്ല ഞാനിപ്പോഴും
കൈവിട്ടു പോയിക്കൊണ്ടിരിക്കുമീ
എന്‍ പൊതുസ്വതന്ത്ര സ്വപ്നത്തെ")

Friday 13 March, 2009

" മൊട്ടത്തലയാ നട്ടപിരന്താ ഞങ്ങടെ കള്ള്‌ ഞങ്ങക്ക് " നട്ടപിരാന്തന്‍ ഗോബാക്"

ഇന്നലെ നട്ടപിരന്തന്റെ ഷാപ്പന്വേഷണത്തെ കുറിച്ചു ഒരു പോസ്റ്റ് ഇട്ടിരുന്നു .കൂടുതല്‍ എഴുതിയില്ല എന്ന് നട്ടപിരാന്തനും ജോയും ദീപക് രാജും കമന്റിലൂടെ അറിയിച്ചിരുന്നു . അതു കൊണ്ട് ആ പോസ്റ്റ് ഒന്നു കൂടി പരിഷ്കരിക്കുന്നു . ഇവിടെ ക്ലിക്ക് ചെയ്താല്‍ ആ പോസ്റ്റിലോട്ട് പോകാം

Thursday 12 March, 2009

കേരളത്തിലെ കള്ള്‌ കുടിയന്‍മാര്‍ ചേര്‍ന്നു വിളിച്ചു " നട്ടപിരാന്തന്‍ ഗോബാക്ക്"

കേരളത്തെ തെരെഞ്ഞെടുപ്പും മാര്‍ച്ച് മാസവും കൂടി ആകെ ചൂടു പിടിപ്പിക്കുകയാണ്‌ . അതിനിടക്കാണ്‌ മറ്റൊരു ചൂടന്‍ വാര്‍ത്ത ടീവിയില്‍ കണ്ടത് " കേരളത്തില്‍ കള്ളിന്റെ വില കുടി " അല്‍പ്പസമയത്തിനകം തന്നെ " കേരളത്തില്‍ കള്ള്‌ കിട്ടാനില്ല" എന്ന വാര്‍ത്തയും അതേ ചാനലില്‍ തന്നെ കണ്ടു (അതോടെ കറന്റും പോയി) .ആദ്യം കരുതിയത് വല്ല മദ്യവിരുദ്ധ സംഘടനകള്‍ എന്തെങ്കിലും ഒപ്പിച്ചതായിരിക്കും എന്നാണ്‌ . വീടിനു പുറത്ത് ഇറങ്ങിയപ്പോള്‍ തന്നെ അങ്ങനെയല്ല കാര്യം എന്ന് മനസിലായി നാട്ടിലെ പ്രധാനരും അപ്രധാനരുമായ കള്ളുകുടിയന്‍മാരെല്ലാം സംഘം ചേര്‍ന്ന് മുദ്രാവാക്യം വിളിക്കുകയാണ്‌ " മൊട്ടത്തലയാ നട്ടപിരന്താ ഞങ്ങടെ കള്ള്‌ ഞങ്ങക്ക് " നട്ടപിരാന്തന്‍ ഗോബാക്" "അങ്ങനെ പലതരം മുദ്രാവാക്യങ്ങള്‍ . നാട്ടിലെ വളരെ സമാധാനപ്രിയനും ഏറ്റവും പ്രായം ചെന്ന കുടിയനുമായ . ഗോപാലന്‍ ചേട്ടന്‍ മാത്രം ഒരു മൂലയില്‍ ഇരുന്ന് എന്തോ പിറുപിറുക്കുന്നുണ്ട് . ഞാന്‍ കാര്യമെന്താണെന്ന് അന്വേഷിച്ചു ഗോപാലച്ചേട്ടന്‍ പിറുപിറുത്തതല്ലത്രെ അദ്ദേഹം ദൈവത്തോട് പ്രാര്‍ത്ഥിക്കുകയായിരുന്നു " ദൈവമേ നാട്ടിലെ കള്ള്‌ മുഴുവന്‍ കുടിച്ച് തീര്‍ക്കാനായി ഒരു പിരാന്തന്‍ ഇറങ്ങിയവിവരം അങ്ങ് അറിഞ്ഞിരിക്കുമല്ലോ . ആ പിരാന്തന്‍ എന്തു കൊണ്ടാണു ഹോട്ട് അടിക്കാത്തതെന്നും അങ്ങേക്കറിയാമല്ലോ . അതു കൊണ്ട് പിരന്തന്റെ കൂടെ കള്ള്‌ കുടിക്കുന്ന അരെങ്കിലും അപ്പോള്‍ തന്നെ വാളൂവെക്കണമെന്നും .ഹോട്ട് കേസിലെന്ന പോലെ തന്നെ "വാള്‍ ഏറ്റ് വാങ്ങനുള്ള "ഭാഗ്യം പിരാന്തനുതന്നെ നല്‍കണമെന്നും ഞാന്‍ പ്രാര്‍ത്ഥിക്കുകയാണു. അങ്ങനെ വരുകയാണെങ്കില്‍ വഴിപാടായി സ്ഥിരം ക്വാട്ടയുടെ കൂടെ രണ്ട് കുപ്പി കള്ള്‌ കൂടീ ഞാന്‍ കുടിച്ചോളാം"

നട്ടപിരാന്തന്റെ വരവ് കേരളം മുഴുവന്‍ സംസാര വിഷയമായിരിക്കുന്നു . കള്ളുകുടിയന്‍ മാര്‍ക്കു മാത്രമല്ല ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും പിരാന്തന്റെ വരവ് ഇഷ്ടപ്പെട്ടിട്ടില്ല .കാരണം ചാനലുകാരും പത്രക്കാരും തെരഞ്ഞെടുപ്പ്‌ വര്‍ത്തകളൊക്കെ ഉപേക്ഷിച്ച് പിരന്തന്റെ ലീലാവിലാസങ്ങള്‍ക്കു പിന്നാലെയാണു . ആളുകളാരും തെരഞ്ഞെടുപ്പിനെ പറ്റി സംസാരിക്കുന്നു പോലുമില്ല. അവസാനം കേരള കള്ളുകുടിയന്‍ അസോസിയേഷന്‍ പിരന്തനോടു കാര്യം പറയാന്‍ ഉറപ്പിച്ചു

കള്ളുകുടി അസോസിയേഷന്‍ പിരാന്തനു എഴുതിയ കത്തിന്റെ പൂര്‍ണരൂപം

ശ്രീ. നട്ടപിരന്തന്‍ , താങ്കള്‍ ഷാപ്പന്വേഷണം നടത്തികൊണ്ട് ബ്ലോഗില്‍ പോസ്റ്റ് ഇട്ടപ്പോള്‍ അത് താങ്കളുടെ ഒരു പിരാന്ത് ആയാണു കരുതിയത് . താങ്കള്‍ ശരിക്കും ഷാപ്പ് അന്വേഷിച്ച് ഇറങ്ങുമെന്നു സ്വപ്‌നത്തില്‍ പോലും കരുതിയില്ല . താങ്കള്‍ ഷാപ്പ് അന്വേഷിച് ഇറങ്ങുക മാത്രമല്ല . ഷാപ്പിലെ കള്ള്‌ മൊത്തം മോന്തുകയും ചെയ്തു കൊണ്ടിരിക്കുകയാണ്‌ ആ ഒറ്റ കാരണം കൊണ്ട് തന്നെ കേരളത്തില്‍ ഒറ്റ ഷാപിലും കള്ള്‌ കിട്ടാനില്ല ഇനി കള്ളൂ ഉള്ള ഷാപ്പാണെങ്കിലോ താങ്കള്‍ക്ക് കൂടുതല്‍ വിലക്കു നല്‍കാനായി കരിഞ്ചന്തയില്‍ പൂഴ്തിവക്കുന്നു . താങ്കള്‍ ദയവു ചെയ്ത ഷാപ്പന്വേഷണം നിര്‍ത്തണം .കൊക്കക്കോള കമ്പനി പ്ളാച്ചിമടയിലെ ജനങ്ങളൊടു ചെയ്ത ദ്രോഹം താങ്കള്‍ പാവപ്പെട്ട കള്ളുകുടിയന്‍ മാരോടു ചെയ്യരുതു . ഇനിയും ഷാപ്പുകള്‍ വറ്റിക്കാനാണ്‌ താങ്കളുടെ പരിപാടിയെങ്കില്‍ താങ്കളെ ഷാപ്പുകള്‍ക്ക് മുന്നില്‍ വെച്ചുതടയുമെന്നും എന്നിട്ടും താങ്കള്‍ അടങ്ങുന്നില്ലെങ്കില്‍ താങ്കളുടെ മൊട്ടത്തല അടിച്ചുപൊട്ടിക്കുമെന്നും ഇതിനാല്‍ അറിയിക്കുന്നു

അതിനിടക്ക് നട്ടപിരാന്തനു മറ്റൊരുകത്ത് കിട്ടി കേരള കള്ളുക്കുടി അസോസിയേഷനിലെ അംഗങ്ങളുടെ ഭാര്യമാര്‍ ചേര്‍ന്നു രൂപം നല്‍കിയ ഒരു അസോസിയേഷനാണു പിരാന്തനു കത്തെഴുതിയത്

ശ്രീ . പിരാന്തന്‍ താങ്കള്‍ കേരളത്തില്‍ എത്തിയ വിവരം അറിഞ്ഞു . ഭര്‍ത്താക്കന്‍ മാരുടെ കള്ളുകുടിമൂലം പൊറുതിമുട്ടിയ ഞങ്ങളേ രക്ഷിക്കാന്‍ വന്ന ദൈവ ദൂതനാണു താങ്കള്‍ . ഞങ്ങള്‍ പലരുടേയും ദാമ്പത്യ ജീവിതംതകര്‍ച്ചയുടെ വക്കിലായിരുന്നു പലതും തകര്‍ന്നിരുന്നു . എന്നാല്‍ താങ്കള്‍ നട്ടിലെത്തിയതോടു കൂടി ഭര്‍ത്താക്കന്‍മാര്‍ നേരത്തിനു വീട്ടിലെത്താന്‍ തുടങ്ങി (തെറ്റി ധരിക്കണ്ട താങ്കള്‍ ആ ടൈപ്പാണെന്നല്ല പറഞ്ഞത് ഷാപില്‍ പോയിരുന്നിട്ട് കാര്യമില്ലല്ലൊ കള്ളൊക്കെ താങ്കള്‍ തീര്‍ത്തിട്ടുണ്ടാകുമാല്ലൊ അതാണു ഉദ്ദ്യേശിച്ചത്) സ്നേഹം പ്രകടീപ്പിക്കാന്‍ തുടങ്ങി വീട്ടുകാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി . തകര്‍ന്ന ചില ദാമ്പത്യങ്ങള്‍ കൂട്ടിച്ചേര്‍ത്തു . അങ്ങിനെ അങ്ങിനെ പോകുന്നു ചുരുക്കി പറഞ്ഞാല്‍ താങ്കള്‍ നാട്ടിലെത്തിയ അന്നുമുതല്‍ ഞങ്ങളുടെ ജീവിതം സ്വര്‍ഗ്തുല്യമാണ്‌ . ഇനിയും ഇങ്ങനെ സന്തോഷത്തോടെ ജീവിക്കണമെന്നാണു ആഗ്രഹം അതിനായി ദൈവദൂതാ താങ്കള്‍ ഇനിയെന്നും കേരളത്തില്‍ തന്നെ ഉണ്ടാവണമെന്നു അപേക്ഷിക്കുന്നു....


ഇതു പഴയ പോസ്റ്റ്


ഇന്നലെ കേട്ട വാര്‍ത്ത : കേരളത്തില്‍ കള്ളിനു വില കൂടി

ഇന്നു കേട്ട വാര്‍ത്ത : കേരളത്തില്‍ കള്ള്‌ കിട്ടാനില്ല

കേരളത്തിലെ കള്ള്‌ കുടിയന്‍മാര്‍ ചേര്‍ന്നു വിളിച്ചു " നട്ടപിരാന്തന്‍ ഗോബാക്ക്" ക്വിറ്റ് കള്ള്‌ ഷാപ്പ് "

അഖില കേരള കള്ളൂകുടി അസോസിയേഷന്‍ നട്ടപിരാന്തനു അയച്ച തുറന്ന കത്തിന്റെ ചുരുക്കം " ശ്രീ. നട്ടപിരാന്തന്‍ ദയവുചെയ്ത് ഷാപ്പന്വേഷണം നിര്‍ത്തുക . പ്ലാച്ചിമടയിലെ ജനങ്ങളോട് കൊക്കക്കോള കമ്പനി ചെയ്ത ദ്രോഹം പാവം കേരളത്തിലെ കള്ള്‌കുടിയന്‍ മാരോട് താങ്കള്‍ ചെയ്യരുതു . ഇനിയും ഷാപ്പിലെ ഉറവ വറ്റിക്കാനാണ്‌ താങ്കളുടെ പരിപാടിയെങ്കില്‍ താങ്കളെ ഷാപ്പുകളുടെ മുന്നില്‍ വെച്ച് തടയുമെന്നു ഇതിനാല്‍ അറിയിക്കുന്നു"

നട്ടപിരാന്തന്റെ ഷാപ്പന്വേഷണങ്ങളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇവിടെ

Tuesday 10 March, 2009

കെട്ടിവെക്കാന്‍ കാശില്ലാതെ ഭാര്യയുടെ കെട്ട് താലി വിറ്റ് കിട്ടിയ പണം കെട്ടിവെച്ചു കൊണ്ട് മത്സരിക്കുന്ന കുടിയന്‍ വാസുവിന്റെ പ്രകടന പത്രിക

ഈ ലോകസഭ മണ്ഡലത്തിലെ പ്രിയപ്പെട്ട കുടിയന്‍മാരെ കെട്ടിവെക്കാന്‍ കാശില്ലാതെ ഭാര്യയുടെ കെട്ട് താലി വിറ്റ് കിട്ടിയ പണം കെട്ടിവെച്ചു കൊണ്ട് കുടിയന്‍ വാസു എന്ന അപരനാമത്തില്‍ അറിയപ്പെടൂന്ന കുടിക്കാത്ത വീട്ടില്‍ വാസു എന്ന സുന്ദരനും സുമുഖനും സൂശീലനും സര്‍വ്വോപരി മദ്യപാനിയുമായ ഞാന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി (സ്വതന്ത്രന്റെ മുന്നില്‍ പൊതു ഇല്ല എന്ന് പ്രത്യേകം ശ്രദ്ധിക്കുമല്ലോ) "വാള്‍" അടയാളത്തില്‍ മത്സരിക്കുന്നവിവരം അടൂത്തള്ള ഷാപ്പില്‍ നിന്നോ ബാറില്‍ നിന്നോ നിങ്ങള്‍ അറിഞ്ഞിരിക്കുമല്ലോ . വാഗ്ദാനപ്പെരുമഴ തീര്‍ക്കാനോ ന്യൂനപക്ഷ പ്രീണനത്തിനോ ഞാനില്ല . ഈ മണ്ഡലത്തിലേ കുടിയന്‍ മാര്‍ക്കു വേണ്ടി ഞാന്‍ എന്തൊക്കെ ചെയ്യുമെന്നാണ്` ഇനി പറയാന്‍ പോകുന്നത്

1) ഓരോ വാര്‍ഡിലും ഓരോ കള്ളുഷാപും ഒരോ മുനിസിപ്പാലിറ്റി/ പഞ്ചായത്ത് എന്നിവിടങ്ങളില്‍ മൂന്ന് വീതം ബാറുകളും ബീവറേജ് മദ്യ വിതരണശാലകളും തുറക്കും

2)ഒരു പെഗ് പോലും അടിക്കാന്‍ കാശില്ലാത്ത BPL ( ബിലൊ പെഗ് ലെവല്‍)കാര്‍ക്കു . ഒരു രൂപക്ക് ഒരോ പെഗ് വീതം നല്‍കും


3) ബാറിലോ ഷാപ്പിലോ നിങ്ങള്‍ ബോധമില്ലാതെ കിടന്നാല്‍ സര്‍ക്കാര്‍വക വാഹനത്തില്‍ സൌജന്യമായി വീട്ടിലെത്തിക്കും

4)വെള്ളമടിച്ചു റോഡില്‍ വാളൂവെക്കുന്നത് ഒഴിവാക്കാനായി ഒരോ ഇലക്ട്രിക് പോസ്റ്റുകളിലും " വാള്‍ ബേസിനുകള്‍" സ്ഥാപിക്കും നിങ്ങള്‍ക്ക് അതില്‍ വാളുവെക്കാം

5)എഴുന്നേറ്റ് നടക്കാന്‍ വയ്യാത്ത കുടിയന്‍ മാര്‍ക്കു പെന്‍ഷന്‍ മദ്യം ഏര്‍പ്പെടൂത്തും (ഇപ്പോള്‍ എഴുന്നേറ്റ് നടക്കുന്ന കുടിയന്‍ മാര്‍ എഴുന്നേല്ക്കാന്‍ വയ്യാത്ത അവസ്ഥയിലേ പെന്‍ഷനു അപേക്ഷിക്കാന്‍ പാടുകയൊള്ളു) വയ്യായിക മൂലം പുറത്തിറങ്ങാന്‍ വയ്യ എന്നാല്‍ മദ്യപിക്കാതെ ജീവിക്കാനും വയ്യ അത്തരക്കാരുടെ വീട്ടില്‍ മാസത്തില്‍ മൂന്ന് ഫുള്‍ വീതം പെന്‍ഷനായി എത്തിച്ചു കൊടുക്കും

6) ഒരു ഫുള്ളിന്‌ ആവശ്യമായ പണത്തിന്റെ 80% വരെ ഒരു ദിവസത്തില്‍ ലോണായി നല്‍കും

8) മദ്യപിച്ച്‌ കരളടിച്ച്` പോയവരെ സൌജന്യമായി ചികില്‍സിക്കും . കരളു മാത്രമല്ല മൊത്തമായി അടിച്ചു പോയവരുടെ ശവമടക്കിനുള്ള തുക എംപി ഫണ്ടില്‍ നിന്നു നല്‍കുന്നതായിരിക്കും

9)പുതുതായി മദ്യ ഫീല്‍ഡില്‍ ഇറങ്ങുന്നവരെ പ്രോത്സാഹിപ്പിക്കാനായി സ്കോളര്‍ഷിപ് നല്കും മത്രമല്ല മദ്യത്തിന്റെ ഗുണങ്ങളെ കുറിച്ചു സൌജന്യമായി ക്ലാസെടുത്തുകൊടുക്കും


10) നിങ്ങളുടെ അമിത മദ്യപാനം മൂലം ഭാര്യ പിണങ്ങിപ്പോയെങ്കില്‍ പകരം എന്റെ ഭാര്യമാരില്‍ ആരെ വേണമെങ്കിലും നിങ്ങള്‍ക്ക് സൌജന്യമായി നല്‍കുന്നതായിരിക്കും വെള്ളപ്പുറത്ത് പറയുന്നതൊന്നുമല്ല അങ്ങിനെയെങ്കിലും ആ ശല്യങ്ങള്‍ ഒഴിഞ്ഞു പോകുമല്ലോ എനിക്ക് വീണ്ടും കെട്ടുകയും ചെയ്യാം


ഇത്രയുമാണ്` ഞാന്‍ നിങ്ങള്‍ക്കുമുന്നില്‍ വെക്കുന്ന തെരെഞ്ഞെടൂപ്പ് വാഗ്ദാനങ്ങള്‍ എന്നാല്‍ എന്റെ സ്വപ്നം ഇതൊന്നുമല്ല കരുണാനിധി എല്ലാവീട്ടിലും ടീവി നല്‍കിയതു പോലെ എല്ലാ വീട്ടിലും ബാര്‍ അതാണെന്റെ സ്വപ്നം . എന്റെ സ്വപ്ന സാക്ഷാത്കാരത്തിനും മദ്യമൊഴുകുന്ന മണ്ഡലത്തിനും വേണ്ടി നിങ്ങളുടേ വിലയേറിയ വോട്ടുകള്‍ "വാള്‍" അടയാളത്തില്‍ തന്നെ നല്‍കണമെന്നു വിനീതമായി അപേക്ഷിച്ചു കൊണ്ട് നിര്‍ത്തുന്നു

Monday 9 March, 2009

ഇടി അഹമ്മദ് കഷീര്‍ ജയിച്ചാല്‍ പൊന്നാനി മണ്ഡലത്തിന്റെ മൂക്കിലും മുലയിലും ക്ഷമിക്കണം മുക്കിലും മൂലയിലും തേനും പാലുമൊഴുക്കും

പ്രിയമുള്ള വോട്ടര്‍ മാരെ നമ്മുടെ സ്വന്തം ഇടി അഹമ്മദ് കഷീര്‍ യൂസിഎഫ് സ്ഥനാര്‍ഥിയായി കോണം അടയാളത്തില്‍ പൊന്നാനിയില്‍ മത്സരിക്കുന്ന വിവരം നിങ്ങള്‍ അറിഞ്ഞിരിക്കുമാല്ലോ . പൊന്നാനിയുടെ സമഗ്ര വികസനത്തിനായി കഷീറിനെ ജയിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ . ഇനി കഷീര്‍ ജയിച്ചാല്‍ പൊന്നാനിക്കു വേണ്ടി എന്തെല്ലാം ചെയ്യുമെന്നു നോക്കാം . പൊന്നാനി മണ്ഡലത്തിന്റെ മൂക്കിലും മുലയിലും ക്ഷമിക്കണം മുക്കിലും മൂലയിലും തേനും പാലുമൊഴുക്കും (വയനാടന്‍ കാടുകളില്‍ നിന്നു തേനും കര്‍ണാടകത്തില്‍ നിന്നു പാലും ബുക്ക് ചെയ്തിട്ടുണ്ട്) . എല്ലാ മുസ്ലീങ്ങളേയും സൌജന്യമായി ഹജ്ജിനു കൊണ്ടു പോകും ഹാജിമാര്‍ക്കു വിമാനത്തവളത്തേക്കുള്ള യാത്രാ ദൂരം ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എന്ന പ്രശ്നം പരിഹരിക്കാനായി വളാഞ്ചേരി എംപിസ് കോളേജ് പൊന്നാനി എംപിസ് കോളേജ് എന്നിവയില്‍ ഏതെങ്കിലും ഒന്നു അടിച്ചുതകര്‍ത്ത് മൈതാനം കൂടി കൂട്ടിച്ചേര്‍ത്ത് അവിടെ ഒരു വിമാനത്താവളം പണിയും . (കോളേജുകളുടെ ആവശ്യം ഇനിവരില്ല കാരണം മദ്രസ പഠനം സിബിഎസിക്കു തുല്യമാകിയതു പോലെ ഉടന്‍ തന്നെ യൂണിവേഴ്സിറ്റി ബിരുദ ബിരുദാനന്തരബിരുദങ്ങള്‍ക്കു തുല്യമാകുന്നതായിരിക്കും) . എല്‍സിഎഫുകാര്‍ മദ്രസ അദ്ധ്യാപകര്‍ക്കു പെന്‍ഷന്‍കൊടുക്കുമെന്നാണ്` പറഞ്ഞത് എന്നാല്‍ ഞങ്ങള്‍ പെന്‍ഷന്‍ മാത്രമല്ല ശബളവും നല്‍കും ഇതൊന്നും പോരാഞ്ഞു അദ്ധ്യാപകരുടെ കുടുംബ ചെലവ്` മൊത്തം വഹിക്കുമെന്നു നിങ്ങളെ അറിയിക്കുകയാണു മാത്രമല്ല മദ്രസയില്‍ നിന്നു പഠിച്ചിറങ്ങുന്നവര്‍ക്ക് സര്‍ക്കാര്‍ വകുപ്പുകളില്‍ 99% സംവരണം നല്‍കുന്നതായിരിക്കും. നിങ്ങളുടെ വിലയേറിയ വോട്ടുകള്‍ കോണം അടയാളത്തില്‍ തന്നെ നല്‍കണമെന്ന് വിനീതമായി അപേക്ഷിച്ചു കൊണ്ട് ഈ പത്രിക ചുരുക്കുന്നു


എല്‍ സി എഫ്, സീജേപി , ഒരു സ്വതന്ത്ര സ്ഥാനാര്‍ഥി എന്നിവരുടെ പ്രകടന പത്രികകള്‍ തുടര്‍ന്നുള്ള പോസ്റ്റുകളില്‍

Friday 6 March, 2009

പൊന്നാനി ചില മൊബൈല്‍/ടെലിഫോണ്‍ സംഭാഷണങ്ങള്‍

സദനി - പിണങ്ങാറായി


സദനി : ഹലോ പിണങ്ങാറായി അല്ലെ ഇതു എഡിപി ഓഫീസില്‍ നിന്നു സദനിയാണ് എന്തായി നിങ്ങളുടേ തീരുമാനം

പിണങ്ങാറായി : സാര്‍ ക്ഷമിക്കണം ആ വെളിവില്ലാത്തവന്‍ വല്ലാതെ ഉടക്കുണ്ടാക്കുന്നു

സദനി : അങ്ങിനെയെങ്കില്‍ വെളിവില്ലാത്തവനേയും അവന്റെ പാര്‍ട്ടിയേയും ഏ ഡി ഏഫില്‍നിന്ന് പുറത്താക്ക് എന്നിട്ട് മറ്റ് മൂന്നിടങ്ങളില്‍ കൂടി നമുക്കു പൊതു സമ്മതരെ നിര്‍ത്താം ,വേണമെങ്കില്‍ ഞാനും പൂത്തറ ഹരാജും പൊതുസമ്മതരാവാം .അതിനു പകരമായി ഞങ്ങള്‍ ജയിക്കുകയും മൂന്നാം മുന്നണി അധികാരത്തില്‍ വരുകയും ചെയ്താല്‍ ആഭ്യന്തരവും പ്രതിരോധവും തന്നാല്‍ മതി

പിണങ്ങാറായി : സാര്‍ പറഞ്ഞകാര്യം ആലോചിക്കാവുന്നതാണ്` . വെളിവില്ലാത്തവന്റെ മൊട്ടത്തലക്ക് ഒരു കൊട്ട് കൊടുത്ത് നമ്മടെ വഴിക്കു കൊണ്ടുവരാന്‍ ശ്രമിക്കാം പറ്റിയില്ലെങ്കില്‍ ചെവിക്കു പിടിച്ചു പുറത്താക്കാം. സാര്‍ പറഞ്ഞമാതിരി എല്ലാകാര്യവും ഒത്തു വന്നാല്‍ ആഭ്യന്തരം തങ്കള്‍ക്ക് തന്നെ അതു ഉറപ്പു

സദനി : അച്ചുമ്മാമ ഉടക്കുണ്ടാക്കോ അല്ലെങ്കില്‍ ആഭ്യന്തര കാര്യത്തില്‍ കാരക്കാട്ടെ പ്രകാശനു എന്തെങ്കിലും എതിര്‍പ്പുണ്ടാകോ

പിണങ്ങാറായി : സാര്‍ ജയദേവന്‍ സഖാവ് പറഞ്ഞത് കേട്ടിട്ടില്ലേ " പാര്‍ട്ടിയെന്നാല്‍ പിണങ്ങാറായി" എന്നാണു ജയദേവന്‍ പറഞ്ഞതു.. അതു സത്യമാണു . ഞാന്‍ ഫോണ്‍ വെക്കുകയാണു . ആരോ പുറത്തുവന്നിട്ടുണ്ട് .

സദനി : സിബിഐ ഒന്നുമല്ലല്ലൊ പുറത്ത്..

പിണങ്ങാറായി : ഊതല്ലെ സാറേ


വെളിവില്ലാത്തവന്‍ - പിണങ്ങാറായി



പിണങ്ങാറായി : ഞാനാ പിണങ്ങാറായി . താങ്കള്‍ രണ്ടിലൊന്നു തീരുമാനിക്കണം

വെളിവില്ലാത്തവന്‍ : പൊന്നാനിയില്‍ പൊതു സമ്മതന്‍ തന്നെ നില്ക്കും . പൊതു സമ്മതന്‍ ഞങ്ങളുടെ മാത്രം സമ്മതന്‍ ആയിരിക്കും . അതാരെന്നു ഞങ്ങള്‍ തന്നെ തീരുമാനിക്കും

പിണങ്ങാറായി : അതൊന്നും പറ്റില്ല അതൊക്കെ സദനി സാര്‍ തീരുമാനിക്കും . സദനി സാര്‍ക്ക് സമ്മതനായവനാണ്` പൊന്നാനിയിലെ പൊതു സമ്മതന്‍

വെളിവില്ലാത്തവന്‍ : അതൊന്നു കാണണം

പിണങ്ങാറായി : ഇങ്ങോട്ടു മാറിനില്‍ക്കു ഞാന്‍ കാട്ടിത്തരാം . താങ്കള്‍ ഉടക്കാനാണു ഭാവമെങ്കില്‍ താങ്കളുടെ പാര്‍ട്ടിയെ ഏഡിഎഫില്‍ നിന്നു പുറത്താക്കാന്‍ ഞാനും സദനി സാറും തിരുമാനിച്ചിട്ടുണ്ട്

വെളിവില്ലാത്തവന്‍ : ഓ പിന്നേ.. ( ദേഷ്യപ്പെട്ടു ഫോണ്‍ കട്ടുചെയ്യുന്നു)


വെളിവില്ലാത്തവന്‍ - ആഡി ബദാമന്‍ (മലയാളപരിഭാഷ)


വെളിവില്ലാത്തവന്‍ : ബദാമന്‍ സാറെ ആകെ പ്രശ്നമാ . പൊന്നാനിയെ കുറിച്ചു അവര്‍ പറയുന്നത് കേട്ടില്ലെങ്കില്‍ നമ്മളെ ഏഡിഎഫില്‍ നിന്നു പുറത്താക്കും എന്നാണു പറയുന്നത്

ബദാമന്‍ : അതു ചുമ്മാ പറയാ

വെളിവില്ലാത്തവന്‍ : പറഞ്ഞത് അച്ചുമ്മാമ്മ യല്ല പിണങ്ങാറായിയാണു

ബദാമന്‍ : അങ്ങിനെ വന്നാല്‍ മറ്റ് മൂന്നു സീറ്റും പ്രശ്നമാകുമല്ലൊ..?

വെളിവില്ലാത്തവന്‍ : മറ്റ് മൂന്നും മൂഞ്ചും

ബദാമന്‍ : അങ്ങിനെയെങ്കില്‍ പൊന്നാനി യുടെ കാര്യത്തില്‍ വിട്ടുവീഴ്ച്ച ചെയ്തോളൂ . പക്ഷേ പത്രക്കാര്‍ക്കും മറ്റുമൊന്നും നമ്മള്‍ വിട്ടുവീഴ്ച്ച ചെയ്തതാണെന്നു തോന്നരുതു

വെളിവില്ലാത്തവന്‍ : വിട്ടുവീഴ്ച ചെയ്യാതെ പറ്റില്ല .. എന്നലും അവസാന പ്രതീക്ഷ എന്ന നിലയില്‍ അച്ചുമ്മാമ്മയെ ഒന്നു മൂപ്പിച്ചു നോക്കട്ടേ


വെളിവില്ലാത്തവന്‍- അച്ചുമ്മാമ



അച്ചുമ്മാമ്മ : എടോ വെളിവില്ലാത്തവനേ തന്റെ നമ്പര്‍ മൊബൈലില്‍ കണ്ടപ്പോഴേ മനസിലായി . എന്തിനാ എന്നെ വിളിക്കുന്നതെന്നു . എന്നെ എപ്പോഴും തള്ളിപ്പറഞ്ഞിട്ടുള്ള നിങ്ങളെ ഞാന്‍ സഹായിക്കില്ല .. ഇല്ല ഇല്ല ( ഫോണ്‍ കട്ട്)


പിണങ്ങാറായി - സദനി- മൂന്നത്താണി ( വോയ്സ് കോണ്‍ഫറന്‍സ്)



പിണങ്ങാറായി : സാറെ സ്താനാര്‍ത്ഥിയെ തീരുമാനിച്ചൊ

സദനി : മൂന്നത്താണിയെ നിര്‍ത്തിയാലോ എന്നാണ്` അലോചിക്കുന്നതു

പിണങ്ങാറായി : അതാരാ

സദനി : അതെനിക്കും അറിയില്ല , ഞാന്‍ മൂന്നത്താണിക്കു ഒന്നു കോള്‍ ചെയ്യാം കോണ്‍ഫറന്‍സ് വഴി താങ്കള്‍ക്കും സംസരിക്കം

പിണങ്ങാറായി : അങ്ങിനെയാവട്ടെ

മൂന്നത്താണി : ഏത് മറ്റേതിലേ മോനാടാ നട്ടപ്പാതിരക്കു ഫോണ്‍ ചെയ്യുന്നത്

സദനി : ഞാന്‍ സദനി കൂടെ പിണങ്ങാറയിയുമുണ്ട്

മൂന്നത്താണി : ഓ നിങ്ങളോ എന്താവിശേഷിച്ചു

സദനി : താങ്കള്‍ പൊന്നാനിയില്‍ തെരഞ്ഞെടുപ്പില്‍ പൊതു സമ്മതനായി മത്സരിക്കണം

മൂന്നത്താണി : ഞാനോ പൊന്നാനിയിലോ .. പൊതു സമ്മതന്‍ എന്ന പാര്‍ട്ടിയൊക്കെ കേരളത്തിലുണ്ടോ

പിണങ്ങാറായി ; പൊതു സമ്മതന്‍ എന്നാല്‍ പാര്‍ട്ടിയല്ല

മൂന്നത്താണി : അതെന്തെങ്കിലും ആവട്ടെ , ഞാന്‍ തയ്യറാണ്` .. ജയിക്കില്ലെ

പിണങ്ങാറായി ; ജയിക്കുന്നകാര്യം ഉറപ്പല്ലെ



പിണങ്ങാറായി - ബ്ലോഗര്‍ സൂപ്പര്‍ സ്റ്റാര്‍ മൊയ്തുട്ടി


മൊയ്തുട്ടി : സഖാവേ ഞാന്‍ മൊയ്തുട്ടി

പിണങ്ങാറായി : എന്താ മൊയ്തുട്ടി പടങ്ങളൊക്കെ പൊട്ടാണല്ലോ

മൊയ്തുട്ടി ; എന്തു പറയാനാ . വല്ലാത്ത കഷ്ടപ്പാടിലാ സാറൊന്നു സഹായിക്കണം

പിണങ്ങാറായി : എടോ തന്നോട് ഞാന്‍ അന്നേ പറഞ്ഞതല്ലേ ലവാലിന്‍ കാരില്‍ നിന്നു ഞാന്‍ പണം വാങ്ങിയിട്ടില്ല . പിന്നെ എങ്ങിനെയാ ഞാന്‍ സഹായിക്കാ

മൊയ്തുട്ടി : ഞാന്‍ പണം തന്നു സഹായിക്കാനല്ല പറഞ്ഞത്

പിണങ്ങാറായി : പിന്നെ

മൊയ്തുട്ടി : സാര്‍ എന്നെ പൊന്നാനിയിലെ പൊതു സമ്മത സ്ഥനാര്‍ത്ഥിയാക്കണം

പിണങ്ങാറായി : തീയേറ്ററില്‍ പോലും ആളെകയറ്റാന്‍ പരാജയപ്പെടുന്ന താങ്കളെങ്ങിനാ പോളിങ് ബൂത്തില്‍ ആളെ കയറ്റാ .

മൊയ്തുട്ടി : സാര്‍ പേടിക്കണ്ട . വോട്ടു ചെയ്യേണ്ടതിന്റെ ആവശ്യകതയെ കുറിച്ചു ഞാന്‍ എന്റെ ബ്ലോഗില്‍ എഴുതിയുട്ടുണ്ട് കോടിക്കണക്കിനു ആളുകള്‍ വായിക്കുന്ന ബ്ലോഗാണ്` എന്റെതു അവരോക്കെ എനിക്കു വോട്ട് ചെയ്യും

പിണങ്ങാറായി: എന്റെ മൊയ്തുട്ടി ആകെ പത്തു പതിനഞ്ചു ലക്ഷം വോട്ടര്‍മാരെ പൊന്നാനിയിലൊള്ളൂ

മനസറിയാത്തവനെ അമേരിക്കന്‍ ദക്ഷിണ - ദക്ഷിണ ആധുനിക വിമര്‍ശകനായ സുഡോള്‍ഫ് സ് സിഡാന്‍ ജോസഫ് കണ്ടത്തില്‍ പ്രശംസിച്ചതിനെ പറ്റി

രണ്ട് ദിവസമായി ഞാന്‍ വല്ലാത്ത ധര്‍മ്മ സങ്കടത്തിലായിരുന്നു . അതിനു കാരണം എന്റെ നര്‍മ്മലഹരി എന്ന ബ്ലോഗിന്റെ മലയാള തര്‍ജമ വായിച്ചതിനു ശേഷം അമേരിക്കന്‍ ദക്ഷിണ - ദക്ഷിണ ആധുനിക വിമര്‍ശകനായ സുഡോള്‍ഫ് സ് സിഡാന്‍ ജോസഫ് കണ്ടത്തില്‍ എനിക്കു അയച്ച ഒരു ഈ മെയില്‍ ആണ്‌ . എന്നെയും എന്റെ ബ്ലോഗിനെയും വല്ലാതെ പുകഴ്ത്തിക്കൊണ്ടാണ്‌ സുഡോള്‍ഫ് സ് സിഡാന്‍ എനിക്കു മെയില്‍ അയച്ചത്. ആ മെയില്‍ ബൂലോകര്‍ക്കുമുന്നില്‍ പരസ്യപ്പെടുത്തി ഒന്നു ആളാകണമെന്ന് വല്ലാത്ത ആഗ്രഹം പക്ഷെ അത് അല്‍പ്പത്തരമാകുമോ എന്ന ചിന്ത ആഗ്രഹത്തിനു വിലങ്ങുതടിയായി നിന്നു. അങ്ങനെ ഇരിക്കുമ്പോളാണ്` എം.കെ ഹരികുമാറിന്റെ ഒരു ബ്ലോഗ് പോസ്റ്റ് കണ്ണില്‍പ്പെട്ടതു, അതു വായിച്ചപ്പോള്‍ എനിക്കു കിട്ടിയ മെയില്‍ ബൂലോകരെ കാണിക്കാനുള്ള ധൈര്യം കിട്ടി

ആദ്യം ആരാണു സുഡോള്‍ഫ് സ് സിഡാന്‍ ജോസഫ് കണ്ടത്തില്‍ എന്നു പറഞ്ഞുകൊണ്ട് മെയിലിലേക്ക് കടക്കാം . മെയില്‍ കിട്ടുന്നതു വരെ എനിക്കും ആളെ അറിയില്ലായിരുന്നു . അദ്ദേഹം മുന്‍പ് ജോര്‍ജ്ജ് ബുഷിനേയും ഇപ്പോള്‍ ഒബാമയെയും വിറപ്പിച്ചു കൊണ്ടിരിക്കുന്ന ഒരു വ്യക്തിയാണ്. അമേരിക്കയിലെ പ്രമുഖ ദക്ഷിണ- ദക്ഷിണ ആധുനിക ചിന്തകനാണു (ഇതൊക്കെ അദ്ദേഹം തന്നെ മെയിലില്‍ എഴുതിയിരുന്നതാണ്`).

ഇനി മെയിലില്‍ എന്നെയും ബ്ലോഗിനെയും കുറിച്ചു എഴുതിയ ഭാഗത്തിന്റെ മലയാള പരിഭാഷ " മനസറിയാതെ താങ്കളെ പോലെ അതിശക്തരായ എഴുത്തുകാര്‍ അമേരിക്കയില്‍ ഇല്ലാതെ പോയല്ലോ. താങ്കള്‍ വളരെ വലിയ ചിന്തകനാണ്. തങ്കളുടെ ബ്ലോഗിലേ ചില ലേഖനങ്ങളുടെ തര്‍ജമ വായിച്ചു ഞാന്‍ പോട്ടിപ്പൊട്ടി ചിന്തിച്ചു ചിരിക്കാറുണ്ട് (എങിനെയാണാവോ ചിന്തിച്ചു ചിരിക്കാ..!!) . എന്റെ ഭാര്യ പിണങ്ങിനില്‍ക്കുമ്പോള്‍ ഞാന്‍ താങ്കളുടെ പോസ്റ്റുകളെ കുറിച്ചു പറയും അപ്പോള്‍ അവള്‍ പുഞ്ചിരിക്കും അങ്ങനെ ഞങ്ങളുടെ പിണക്കം മാറും .ഞങ്ങളുടേ ദാമ്പത്യ ജീവിതം തകരാതിരിക്കുന്നതു സത്യം പറഞ്ഞാല്‍ താങ്കള്‍ കാരണമാണ്. എന്റെ കല്യാണം കഴിഞ്ഞിട്ട് 10 വര്‍ഷമായി എന്നിട്ടും കുട്ടികള്‍ ഉണ്ടായില്ല ഞാന്‍ ഭാര്യയോടു താങ്കളുടെ പോസ്റ്റുകള്‍ വായിക്കാന്‍ പറഞ്ഞു . അദ്ഭുത മെന്നു പറയട്ടെ അവള്‍ക്കിപ്പോള്‍ ഗര്‍ഭം പതിമ്മൂന്നാം മാസമാണ്` (ബ്ലോഗ് വഴിയുണ്ടാകുന്ന ഗര്‍ഭം പതിനാലു മാസം വരെ നീളുമത്രെ) . ഞാന്‍ ഒബാമയോടു താങ്കളുടെ പോസ്റ്റുകളെ കുറിച്ചു പറഞ്ഞിരുന്നു . അദ്ദേഹം തര്‍ജമ വായിക്കാന്‍ കൂട്ടാക്കിയില്ല . പകരം മലയാളം പഠിച്ചിട്ട് ചൂടും ചൂരും ഒട്ടും ചോരാതെ താങ്കളുടെ ബ്ലോഗ് വായിക്കാനാണത്രെ അദ്ദേഹത്തിനു താല്‍പ്പര്യം . താങ്കളുടെ ബ്ലോഗ് തര്‍ജമകൂടാതെ വായിക്കാനായി ഒബാമയും ഞാനും മറ്റു അമേരിക്കന്‍ നിവാസികളും മലയാളം പഠിച്ചുകൊണ്ടിരിക്കുകയാണു...." ഇങ്ങനെ പോകുന്നു.. സുഡോള്‍ഫ് സ് സിഡാന്‍ ജോസഫ് കണ്ടത്തിലിന്റെ ഈ മെയില്‍ ..ഇനി നിങ്ങള്‍ പറയൂ എന്നെ പുകഴ്ത്തിക്കൊണ്ട് എനിക്കു കിട്ടിയ മെയില്‍ പരസ്യപ്പെടുത്തിയതു അല്‍പ്പത്തരമായോ..? മടിക്കാതെ പറഞ്ഞോളൂ....

Monday 2 March, 2009

ശങ്കരന്‍ വേലിക്കകത്തോ പുറത്തോ..? അച്ചുമ്മാമയുമായി അഭിമുഖം

അച്ചുമ്മാമയുടെ മുഖം ശംഖുമുഖത്ത് നഷ്ടപ്പെട്ടെന്നു പരിഹസിച്ചവരെ ഞെട്ടിച്ചു കൊണ്ട്.ഗോര്‍ബച്ചേവിനെ കൂട്ട് പിടിച്ചു അദ്ദേഹം വീണ്ടും മുഖം മിനുക്കുകയാണു .

അവിചാരിതമായാണു അച്ചുമ്മാമയുമായി ഒരു അഭിമുഖം തരപ്പെട്ടത്

മനസറിയാതെ : താങ്കള്‍ പി.ബി (പിണങ്ങാറായി ബ്യൂറോ) ക്കു മുന്നില്‍ കീഴടങ്ങിയെന്നു കരുതിയിരിക്കുമ്പോഴാണു. കീഴടങ്ങിയിട്ടില്ല എന്നു പരസ്യമായി പ്രഖ്യാപിച്ചതു അതിനെ കൂറിച്ചു എന്തുപറയുന്നു

അച്ചുമ്മാമ: ഞാന്‍ ബംഗാളിലെ സഖാവ് സൌരവ് ഗാംഗുലിയെ പോലെയാണു എല്ലാവരും എഴുതിത്തള്ളുമ്പോള്‍ അതിശക്‌തമായി തിരിച്ചു വരും എല്ലവരും പ്രതീക്ഷിക്കുമ്പോള്‍ ചിലപ്പോഴൊക്കെ ഔട്ടായും പോകും

മനസറിയാതെ : താങ്കള്‍ എന്തിനാണു പോകില്ല പോകില്ല എന്നു പറഞ്ഞിട്ടും ശംഖുമുഖത്തേക്ക് പോയത്

അച്ചുമ്മാമ: ശംഖുമുഖത്തേക്കു വന്നില്ലെങ്കില്‍ നാളത്തന്നെ പെട്ടിയും പടവും മടക്കി അമ്പലപ്പുഴയിലുള്ള വീട്ടിലേക്കു പൊയ്ക്കൊള്ളാന്‍ പിബി പറഞ്ഞു

മനസറിയാതെ : എന്നാല്‍ വീട്ടിലേക്കു പോകാമയിരുന്നില്ലെ

അച്ചുമ്മാമ : അങ്ങിനെ പോയാല്‍ മലയാളമണ്ണിലെ പ്രജകളെ ആരുകാക്കും . നമ്മുടെ അമ്മപെങ്ങന്‍മാര്‍ക്കു നാട്ടിലിറങ്ങി നടക്കാന്‍ പറ്റുമോ...?

മനസറിയാതെ :താങ്കള്‍ മുഖ്യമന്ത്രി ആയാല്‍ കിളിത്തൂര്‍ കേസിലെ പ്രതികളെ കയ്യാമം വെച്ചു നടത്തിക്കും എന്നു പറഞ്ഞിട്ട് അതുപോലും ചെയ്യാന്‍ കഴിയാത്ത താങ്കളാണോ അമ്മപെങ്ങന്‍മാരെ കാക്കുന്നത്

അച്ചുമ്മാമ : എടോ പോഴാ തനിക്കെന്താ ചെവി കേള്‍ക്കില്ലേ .. ആഭ്യന്തരം കയ്യില്‍ കിട്ടിയാല്‍ എന്നാണു ഞാന്‍ പറഞ്ഞതു അല്ലാതെ മുഖ്യമന്ത്രി ആയാല്‍ എന്നല്ല

മനസറിയാതെ : എന്നാല്‍ ആഭ്യന്തരനോട് പറഞ്ഞുകൂടെ അറസ്റ്റ് ചെയ്യേണ്ടകാര്യം

അച്ചുമ്മാമ : എങ്ങിനെ ഞാനതു പറയും കേരളത്തില്‍ എന്തു തെമ്മാടിത്തരം നടന്നാലും .അതുമായി ബന്ധപ്പെട്ട് കേള്‍ക്കുന്ന അടുത്ത വാര്‍ത്ത ആ സംഭവത്തില്‍ അഭ്യന്തര പുത്രനുള്ള പങ്കിനെ കുറിച്ചാണു

മനസറിയാതെ : എന്തിനാണു താങ്കള്‍ കെ.പി.എന്‍ ചെറിയ മുഹമ്മദിനെ കുരങ്ങന്‍ എന്നു വിളിച്ചതു .

അച്ചുമ്മാമ : ഞാന്‍ പ്രതിപക്ഷ നേതാവായിരിക്കുമ്പോള്‍ മതികെട്ടാന്‍ മലയിലോട്ടു പോയിരുന്നു . മലകയറ്റത്തിനിടക്കു .ഒരു കുരങ്ങനെന്റെ ഭക്ഷണപ്പൊതിയും തട്ടിപ്പറച്ച് ഓടിക്കളഞ്ഞു. അന്നെന്നെ പട്ടിണിക്കിട്ട ആ കുരങ്ങന്റെ വര്‍ഗത്തെ മൊത്തത്തില്‍ അപമാനിക്കാന്‍ വേണ്ടിയാണു കെ പി എന്‍ എന്ന വിവര ദോഷിയെ കുരങ്ങന്‍ എന്നു വിളിച്ചതു

മനസറിയാതെ : ലവാലിന്‍ കേസിനെ കുറിച്ചു താങ്കളുടെ നിരീക്ഷണം എന്താണ്

അച്ചുമ്മാമ : അത് പറയാന്‍ കാരക്കാട്ടെ പ്രകാശന്റെ വില്ക്കുണ്ട്

മനസറിയാതെ : ഞാന്‍ ആരോടും പറയില്ല

അച്ചുമ്മാമ : എങ്കില്‍ ഞാന്‍ പറയാം


വേലിക്കകത്ത് ശങ്കരന്‍ അച്ചുമ്മാമയുമായുള്ള അഭിമുഖം അടുത്ത പോസ്റ്റില്‍ തുടരും അവസാനിക്കും

minute workers

©2008,2009 JITHIN